പ് രാന്ത്

രതീശൻ ചെക്കിക്കുളം

എനിക്കു പ് രാന്തില്ലെൻ
നിഴലെന്നെ
കിക്കിളിയാക്കുകയാണ്….
എനിക്കു  പ് രാന്തില്ലീ
പ്പകലെന്നെ
കൊഞ്ഞനംകാട്ടുകയാണ്….

കുട്ടിക്കാലം
വന്നെന്‍റുള്ളില്‍
കൂക്കി വിളിക്കുകയാണ്…
ഒട്ടേക്കു വിളി
ച്ചോര്‍മ്മകളെല്ലാം
ഒറ്റി ക്കൂക്കുകയാണ്….

മഴപെയ്യുന്നത്
കണ്ടാലേ ഞാന്
‍എന്നെ തന്നെ മറക്കും,
മഴയുടെ മൂക്കിന്‍
തുമ്പത്തെന്നും
തുപ്പലു കൂട്ടിയൊരക്കും…
പണ്ടീ ബടുക്കെന്‍
മണ്ണപ്പങ്ങള്‍
കൊത്തിത്തിന്നോനാണ്‌..

കാറ്റുവരുന്നതു 
കണ്ടാലോന്യും
മൂക്കില്‍ത്തോണ്ടിയടിക്കും….
പണ്ടീക്കുരിപ്പെന്‍ 
ഉസ്ക്കൂളുന്തി 
പൊളിച്ചിച്ചോടിയോനാണ്…

തീ കത്തുന്നത്
കണ്ടാലോന്യും
മൂത്രം ബീത്തിക്കെടുക്കും
പണ്ടീപഹയന്‍ 
പുരയുകത്തി
ച്ചാർത്തുചിരിച്ചോനാണ്..

ഈ പ്പുഴയേട
ക്കണ്ടാലുംഞാന്‍
ഈര്‍ക്കിളി കുത്തിക്കേറ്റും
പണ്ടീ ച്ചള്ളെന്‍ 
ച്ചങ്ങായിച്ചിയെ
മുക്കിക്കൊനോനാണ്…

എനിക്കു പ് രാന്തി
ല്ലെന്നു പറഞ്ഞാല്‍
പുറത്തുകേള്‍ക്കും  മുമ്പേ..
കടിച്ചു തിന്നുക
യാണെന്‍ ചുണ്ടുകള്‍
നീര്‍നായകളെപ്പോലെ….


FacebookWhatsApp