മായുന്ന നിലാവെട്ടം

ഷൈനി കെ.പി


വിതുമ്പുന്ന ഓർമ്മകളായി
ഈ വർഷവും പിന്നിടുമ്പോൾ
മനതാരിൽ വിരിഞ്ഞ സ്വപ്നങ്ങളും തകർന്നുടയുന്നു,
ആശുപത്രി വരാന്തയിൽ
തേങ്ങുന്ന ഹൃദയവുമായി
എൻ മിഴികളും തോരാതെ
പെയ്യുകയായി,
വിടരും മുന്നേ കാല യവനികയ്ക്കുള്ളിൽ
മാഞ്ഞു പോയതെൻ പൈതലും, കിനാക്കളും, ലാളിച്ചു
കൊതി തീരും മുന്നേ എൻ
കൈകൾ ശൂന്യമാക്കിയ
വിധിയുടെ വിളയാട്ടമോ?
ആ പിഞ്ചു പൈതലിൻ
ശ്വാസവും നിലച്ചു, മായാതെ
ആ പുഞ്ചിരി ഓർത്തു
തേങ്ങുന്നു രാവെന്നോ
പകലെന്നോ ഇല്ലാതെ എൻ മനം.
മഴയെന്നും ഹൃദയത്തിൽ
വിങ്ങുന്ന ഓർമ്മകൾ മാത്രമായിടുന്നു,
തലോടുന്ന തെന്നലിന് പോലും ആശ്വാസമേവാൻ ആവില്ലൊരിക്കലും.


FacebookWhatsApp