ദത്തുപുത്രി

ഷൈനി കെ.പി


ഇന്ന് ഞാൻ ചിത്തത്തിൽ
തലോലിക്കും കിനാവുകൾക്ക്‌
ശക്തിപകരുന്നത് നിന്റെ പൊന്മുഖം കാണുന്നനേരങ്ങളിൽ,

ഹൃദയത്തിൽ വിരിഞ്ഞതോ
ആയിരം ഇതളുള്ള കുസുമത്തിൻ സൗന്ദര്യമായി,

വ്യർത്ഥമോഹങ്ങളുടെ ചുഴിയിൽ കാലം തള്ളിനീക്കുമ്പോഴറിയുക നാം

നിത്യവും നയനങ്ങളടയാതെ
കാവലാളായിടും ധരിത്രി
സഹിച്ചിടും വേദനകൾ
അറിയാതെ പോവുന്നത്
ഭൂമിമാതാവ് പോറ്റമ്മയായത്
മാത്രമായതോ നിനവിൽ,

തിരിച്ചറിവുകൾ നഷ്ടമായ
പാരിൽ, ചിന്നിച്ചിതറി കൂട്ടിത്തുന്നാൻ പറ്റാത്തത്
ചൊല്ലി വിളിച്ച ബന്ധങ്ങൾക്കെന്നുള്ളതും
നിഴൽപോലെ സത്യം.

രക്തബന്ധങ്ങൾക്ക്‌ മൂല്യം
നശിക്കുന്ന ഈ നാളിൽ,
എന്നും ചങ്ങലപോൽ ശക്തമാവുന്ന ബന്ധം
പരസ്പരം അറിയുന്ന
സ്നേഹബന്ധങ്ങൾ,

സ്വന്തം കിടാങ്ങൾ തിരിച്ചറിയാത്ത നന്മകൾ
അറിയുന്നതോ ദത്തുപുത്രി
മാത്രം. ആരോരുമില്ലാത്തവർക്ക്
ആശ്രയമായിടുന്നതോ
കർമ്മങ്ങളിൽ പുണ്യകർമ്മം.


FacebookWhatsApp