വിഷാദം

ഷൈനി കെ.പി


ജീവിതനൗകയും തുഴഞ്ഞു
ആത്മവേദനയിൽ നീറിപുകഞ്ഞാലും
ഹൃദയത്തിന്നറയിൽ ആരോരുമറിയാതെ വേദനകൾ കാത്തുസൂക്ഷിക്കുന്നതോ
മർത്യജന്മം.

കർമ്മഭാണ്ഡവും പേറി
ലക്ഷ്യത്തിലെത്താൻ
പൊട്ടിത്തകർന്ന ഹൃദയവുമായി നന്മയും
തേടിയലയുന്നു,

അകലങ്ങളിൽ മാഞ്ഞുപോയ
അല്പായുസ്സ്‌ മാത്രമുള്ളൊരു
രാഗലോല നിമിഷങ്ങളിൽ
താലോലിച്ചിടുന്നു.

മഞ്ഞുപോലുരുകാത്ത
വിഷാദം മാത്രമായിടുന്നോ
അഭയമായി ഏകാന്തതയിൽ
കൂട്ടായി മാറിടുന്നത്.

നരനായി പിറന്നവർക്ക് വിഷാദം തീർക്കുന്നത് നിരാശയുടെ കരിനിഴൽ വീഴുമ്പോഴോ, ചുറ്റുമുളളവർ
തൊടുത്ത് വിടുന്നക്രൂരമ്പുകളോ,

ചിന്തകളിൽ കിടന്നു പിടഞ്ഞിടാതെ,ഓരോ നിമിഷവും പുത്തനായി
ഈ ജന്മം പുണ്യജന്മമായി
കൊരുത്തിടുക മനതാരിൽ
നാം.


FacebookWhatsApp