അച്ഛൻ

ഷൈനി കെ.പി


ആൽമര തണലായിടുo അച്ഛൻ,
സ്നേഹ വാത്സല്യങ്ങൾ കോരിത്തന്ന് ഉൗട്ടി വളർത്തുന്നത് അച്ഛൻ.
നമുക്ക് ചുറ്റും ഒരു വലയമായ് കാത്തിടുന്നു.
താതന്റെ നെഞ്ചിലെന്നുo തീയാണ്‌ മക്കളെ ഓർത്തുളള നെരിപ്പോടുകൾ,
പിതാവിൻ സ്ഥാനം എന്നും മുന്നിലാണ്.
അച്ഛൻ തരുന്നൊരു
സുരക്ഷ വാനോളമാണ്‌.
പിതാവിൻ മുന്നിൽ എന്നും നമ്മൾ കൊച്ചു പൈതങ്ങളാണ്.
അമ്മയുo,അച്ഛനും കൺ മുന്നിൽ കാണുന്ന ദൈവങ്ങളാണെന്നും.
കണ്ണുരുട്ടി,വടി എടുത്ത് ശിക്ഷിക്കുമെങ്കിലുo ആ നെഞ്ചിൽ കത്തുന്ന സ്നേഹം തുടിക്കുo.
മക്കൾ നേർ വഴിക്കാകണo എന്ന് ആശിക്കുന്നവർ,
മാതാപിതാ മൂല്യങ്ങൾ നഷ്ടമാവുന്നൊരീക്കാലo, നാളെ അവരുo ഈ വഴിക്കെത്തുമെന്നോർക്കുന്നില്ല.
അച്ഛന്റെ നാമത്തിലറിയപ്പെടുന്നതെനിക്കെന്നുമഭിമാനo…


FacebookWhatsApp