കർഷകൻ

ഷൈനി കെ.പി


സ്വപ്നങ്ങളിൽ നിറമേഴും
ചാലിച്ച്, കദനങ്ങൾ മിഴിനീരിലലിയിച്ച്
മണ്ണിന്റെ മാറിൽ ചോരനീരാക്കി പുതുനാമ്പുകൾ വിരിയിച്ചിടുന്നവൻ,

അർക്കനുദിക്കും മുതൽ
അന്തിയാവോളം വിയർപ്പിൽ
കുളിച്ചു, മറ്റുള്ളവർക്കായി
ഇവിടെ സ്വർഗ്ഗം പണിയുന്നവൻ,

കാലത്തിന്റെ നിലതെറ്റിയുള്ള
വിളയാട്ടത്തിൽ തകരുന്നതോ
നിന്റെ ഹൃദയമെന്നത് അറിയുന്നതോരോ പുൽക്കൊടി തുമ്പും.

കിടാങ്ങൾക്കായി മല്ലടിച്ചു
പൊരുതി ജയിച്ചിട്ടും,
ഒടുവിലോ അവശതയുടെ
നാളുകളിൽ തോരാത്ത
കണ്ണുനീര് മാത്രം ബാക്കിപത്രം.

ജീവിതമുഴുതതോ ചേറിൽ
അന്നത്തിനായി മല്ലടിച്ചല്ലോ,
കിനാവുകൾ സംഗീതസാന്ദ്രമായതോ
മണ്ണ്ഹരിതമയമായിടുമ്പോൾ.


FacebookWhatsApp